link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: മാർച്ച് 2016

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2016, മാർച്ച് 17, വ്യാഴാഴ്‌ച

ആരോ മറയുന്ന വഴിത്തുമ്പ്…



   




      താ.. ഇതാ
      ഈ ആഹ്ലാദം.. എങ്ങുനിന്നാണു വരുന്നത്….!?
      എങ്ങുനിന്നെങ്ങുനിന്ന്…!?
      അമ്പലച്ചങ്കിലെ അടയാളക്കല്ലിൽനിന്നോ….?
      ആറിച്ചണയ്ക്കുന്ന ആലിലക്കാറ്റിൽനിന്നോ…?
      അങ്ങേക്കാവിലെ അത്തിമരക്കൊമ്പിൽനിന്നോ…?
      ഇങ്ങേൽക്കൊഞ്ചുന്ന പാലിളഞ്ചുണ്ടിൽനിന്നോ…?
      അതോ….
      എനിക്കറിയാത്ത ഏതോ അൻപോലും പാടത്തുനിന്നോ…?

      ഇതാഇതാ..
      ഈ ദു:ഖം എങ്ങുനിന്നാണു വരുന്നത്….!?
      എങ്ങുനിന്നെങ്ങുനിന്ന്…!?
      ആരോ പോയ്‌മറഞ്ഞ നേർ‌വഴിത്തുമ്പിൽനിന്നോ…?
      ആരും തിരിവയ്ക്കാക്കോവിലി-
      ന്നുള്ളിൽനിന്നോ…?
      ആളാരുംചെല്ലാതായോരക്കന്റെ കുടിലിൽനിന്നോ…?
      അത്താഴക്കലമുടച്ച കൊട്ടിയമ്പലത്തിൽനിന്നോ…?
      അതോ
      എനിക്കറിയാത്ത  ഏതോ നെഞ്ചാളും പാടത്തുനിന്നോ…?

      ആൽമരച്ചോട്ടിൽ ഒറ്റയ്ക്കിരുന്നവൻ പറഞ്ഞു:
      ഹ്ലാദവും ദു:ഖവും ആനന്ദത്തിൽനിന്നു വരുന്നു…!
                                                                      -മധു,മുട്ടം        

    

2016, മാർച്ച് 4, വെള്ളിയാഴ്‌ച