link href="https://fonts.googleapis.com/earlyaccess/notosansmalayalam.css’rel=’stylesheet’tupe=’text/css’/ സുഭാഷിണി MADHU MUTTAM’S BLOG: പരമവേദം

കവിത, കഥ, ലേഖനം, നർമ്മം , നാടകം, സംഭാഷണരൂപം

2014 നവംബർ 23, ഞായറാഴ്‌ച

പരമവേദം




വേദമേതായാലും ഓതും

കളിലക്ഷണം ശാസ്ത്രീയം.

കുട്ടികളാകുന്നു മന്നിൽ

പ്രത്യക്ഷപരമവേദം.

വേദമോർത്താൽ രണ്ടു കാണ്ഡം-

വിശപ്പിന്റെ കരച്ചിലും,

കളിക്കുള്ള വിശപ്പുമാം.

വിശപ്പോർത്താൽ ഭയംതന്നെ

ഭയമോ മൃതിഭയംതാൻ.

മൃതിക്കു ഭയംവന്നതോ-?

രസഭംഗഭയം വഴി-!

രസഭംഗം ഭയമെങ്കിൽ

ഭയം രതി നിസംശയം.

രതിയപൂർണ്ണതാബോധം

പൂർണ്ണത്തിന്റെ വിഭൂതിതാൻ.

പൂർണ്ണം മൈതാനമെങ്കിൽ

രതിയതിൽ കളിക്കളം.

( കളിക്കളം- ഒന്നായ് വന്നു

രസംകൊണ്ടു രണ്ടായിടം.

വരച്ചവര മൈതാനത്തെ

ശരിതെറ്റായ് പകുത്തിടം. )

ഇത്രമാത്രം ജീവിതാഖ്യാ-

വിനോദത്തിന്റെ സാധനം.

വിശപ്പോ കരച്ചിൽ ലിംഗം,

കളിക്കു ചിരി ലിംഗമാം.

വിശപ്പടങ്ങുന്നിടത്തു

തുടങ്ങുന്നു കളിക്കളം.

പ്രാണനംതൊട്ടു കരണ-

മേതുകൊണ്ടുള്ള കർമ്മവും

അക്കരച്ചിലടക്കീടാൻ..

ലോകയുദ്ധങ്ങൾ പോലുമേ--!

കരച്ചിലടങ്ങിയാലോ

ഭയംതന്നെ രതിയകും,

തുടങ്ങും കേളി തരമ്പോൽ..

പാവ, വീട്, മഹായുദ്ധം!

യുദ്ധംകണ്ടിട്ടു നാരദൻ

ചിരിക്കും കളികണ്ടപോൽ

കളിയും നുണച്ചു മുനി

യുദ്ധമാക്കി രസിച്ചിടും.!

രണ്ടുമൊന്നെന്നറിഞ്ഞോനു

തെല്ലുമില്ലൊരു സംശയം.

യുദ്ധത്തിലും രണ്ടുമാനം

കരച്ചിലും ചിരിയുംതാൻ

യുദ്ധത്തിൽ കളികണ്ടവൻ

ചിരിക്കും., കരയും മറ്റോൻ.

കുട്ടിയെങ്ങും കളികാണും,

മുതിർന്നോൻ കളിയിൽ യുദ്ധവും.

കരച്ചിലിങ്ങടക്കാനും

കളിച്ചങ്ങു രസിക്കാനും

കളം തീർത്തോടിയെത്തുന്ന

ജന്തുക്കളിൽ ചിന്തയുള്ളോൻ

കളിയിലും യുദ്ധം തീർത്തു

കരയും കരയിപ്പിക്കും.!

                         -മധു,മുട്ടം      

  

 

 

 

 

അഭിപ്രായങ്ങളൊന്നുമില്ല: